കോട്ടയം: സിഎംഎസ് കോളജിലെ സമൂഹശാസ്ത്ര വിഭാഗം വജ്രജൂബിലി നിറവിൽ. കേരളത്തിലെ ആദ്യകാല സമൂഹശാസ്ത്ര ബിരുദാനന്തര ബിരുദ പഠന കേന്ദ്രമായ സിഎംഎസ് സോഷ്യോളജി വിഭാഗം അറുപതിന്റെ ചെറുപ്പത്തിലാണ്.
ഓക്സ്ഫോർഡ് സർവകലാശാലയിൽനിന്നു ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ പ്രഫ. കെ.ഇ. വർഗീസ് വകുപ്പ് മേധാവിയായി 1965 ജൂണിലാണ് സിഎംഎസിൽ സോഷ്യോളജി പഠനം ആരംഭിക്കുന്നത്. 2008ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രമായി മാറി.
മലങ്കര ഓർത്തഡോക്സ് സഭ മുൻ മേലധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവ, സിഎസ്ഐ ഈസ്റ്റ് കേരള ബിഷപ് കെ.ജി. ഡാനിയൽ, എസ്. ഷാനവാസ് ഐഎഎസ്, മാധ്യമപ്രവർത്തകൻ ജോർജ് പുളിക്കൻ തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്.
വജ്രജൂബിലി ആഘോഷം ബുധനാഴ്ച രാവിലെ 9.30ന് സിഎംഎസ് കോളജ് എഡ്യൂക്കേഷൻ തീയറ്ററിൽ നടക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ ആർ. രാജഗോപാൽ മുഖ്യാതിഥിയാകും.